2022, മാർച്ച് 6, ഞായറാഴ്‌ച

അനുകമ്പ - ശ്രീനാരായണഗുരു

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ കേരളീയ സമൂഹത്തിനെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രധാനിയായിരുന്നു ശ്രീനാരായണഗുരു. ജാതിമത ങ്ങൾക്ക് അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു. ഗുരു രചിച്ച അനുകമ്പാദശകം എന്ന പ്രാർത്ഥനയുടെ  ഭാഗമാണ് പാഠഭാഗം . ഒരു പീഡ എറുമ്പിനു പോലും വരുത്താതിരിക്കാൻ തക്ക അനുകമ്പയും എല്ലായ്പോഴും ഈശ്വരവിശ്വാസവും തനിക്ക് ഉണ്ടാകണമെന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്.
മനുഷ്യനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള മഹത്തായ ഒരു ദർശനം വരികളിൽ കാണാൻ കഴിയും. ഉറുമ്പിനെ പോലും ഉപദ്രവിക്കാതെ ഇരിക്കണം എന്ന് പറയുന്ന കവി മനുഷ്യരെ മാത്രമല്ല കാഴ്ചയിൽ ഉൾപ്പെടുത്തുന്നത്.

അരുൾ (കാരുണ്യം) കൊണ്ടാണ് എല്ലാ സന്തോഷങ്ങളും ഉണ്ടാകുന്നത്. കാരുണ്യമില്ലാത്ത മനസ്സാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം.മനസ്സിലെ ഇരുട്ട് (തിന്മ ) കാരുണ്യത്തിനെ ഇല്ലാതെയാകും ഇത് എല്ലാ  ദുരിതങ്ങൾക്കും ഹേതുവായി തീരും.

അരുൾ അൻപ് അനുകമ്പ എന്നീ മൂന്നു വാക്കുകൾക്കും ഒരേ അർത്ഥമാണ് .ഈ അനുകമ്പ ജീവിതമാകുന്ന കടലിനെ തരണം ചെയ്യുവാനുള്ള തോണിയാണ് എന്ന് ഗുരു പറയുന്നു.അരുളുള്ളവനാണു ജീവി എന്ന  നവാക്ഷരി (9 അക്ഷരമുള്ള വാക്ക് ) ഉരുവിടണം. .അതായത് ജീവൻറെ പ്രധാന ലക്ഷണമായി ഗുരു അനുകമ്പയെ കാണുന്നു.

കാരുണ്യമില്ലാത്ത ഒരാൾ അസ്ഥിയും തോലും ഉള്ള നാറുന്ന ഒരു ശരീരം മാത്രമാണെന്നും അയാളുടെ ജീവിതം മരുഭൂമിയിൽ വീണ ജലബിന്ദു പോലെ നിഷ്പ്രയോജനം ആണെന്നും  അയാൾ സുഗന്ധമോ ഫലമോ ഉണ്ടാകാത്ത പുഷ്പം പോലെയാണ് എന്നും ഗുരു പറയുന്നു.

സഹജീവികളോട് കാരുണ്യം ഇല്ലാത്ത ഒരാൾ മനുഷ്യൻ എന്ന്  വിളിക്കുവാൻ യോഗ്യനല്ല എന്നാണ് ഈ വരികളുടെ ആശയം .

ഏതെങ്കിലും പ്രത്യേക മതത്തിന്റെ ഈശ്വരനാമങ്ങൾ ഇവിടെ ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് , മതങ്ങളുടെ പേരിലുള്ള ശത്രുതയും വിവേചനങ്ങളും എതിർത്തയാളായിരുന്നു ശ്രീനാരായണ ഗുരു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...