2020, ജൂൺ 23, ചൊവ്വാഴ്ച

എഴുത്തച്ഛന്റെ ശകുന്തള

ശാകുന്തളം

 വ്യാസ മഹാഭാരതം ആദിപർവ്വത്തിലെ 8984 ശ്ലോകങ്ങൾ 8326 വരികളിൽ(1/4) മൂന്നു പർവ്വങ്ങളാക്കി കിളിപ്പാട്ടിൽ സംഗ്രഹിച്ചിരിക്കുന്നു.

ആദി സഭ ആരണ്യം വിരാടം ഉദ്യോഗം ഭീഷ്മം ദ്രോണം കർണം  ശല്യം ആസ്തികം സ്ത്രീ ശാന്തി അനുശാസനം  അശ്വമേധം ആശ്രമവാസികം മൗസലം പ്രസ്ഥാനം  സ്വർഗ്ഗാരോഹണം ഇങ്ങനെ 18 പർവ്വവും ഹരിവംശം വിഷ്ണു ഭവിഷ്യൽ എന്നീ മൂന്ന് ഉപവർവ്വങ്ങളും ആണ് വ്യാസ മഹാഭാരതത്തിൽ ഉള്ളത്. (ഇത് മൂന്നും ചേർന്നാൽ  മഹാഭാരതത്തിന്റെ പത്തിൽ ഒന്നിനേക്കാൾ വരും)
എഴുത്തച്ഛൻ ആദിപർവ്വത്തിലെ കഥകൾ
 പൗലോമം(1102വരി) ആസ്തികം(1424വരി) സംഭവം ( 6000വരി)
എന്ന് മൂന്ന് പർവ്വങ്ങളാക്കി.
 ബാക്കി അതേപടി സ്വീകരിച്ചുകൊണ്ട്  21 പർവ്വങ്ങളാക്കി മാറ്റി.
ഉപ പർവ്വങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.

ശകുന്തളയുടെ കഥയിൽ അവസാനഭാഗത്ത് വരുത്തിയ മാറ്റങ്ങൾ അറിയാൻ വ്യാസഭാരത പരാമർശങ്ങൾ നോക്കാം.

1) രാജാവിന് ശകുന്തളയെ കണ്ടപ്പോൾ മനസ്സിലായെങ്കിലും അറിയില്ലെന്ന് നടിച്ചു.

എഴുത്തച്ഛന്റെ ദുഷന്തൻ ശകുന്തളയെ പാടെ മറന്നു പോയിരുന്നു.

2) ഓർക്കുന്നില്ലെന്നുപറഞ്ഞ രാജാവിനോട് പുത്രനെ സ്വീകരിക്കുക ഞാൻ തിരികെ പൊയ്ക്കോളാം എന്ന് ശകുന്തള പറഞ്ഞു.

ആ ഭാഗം എഴുത്തച്ഛൻ ഉപേക്ഷിച്ചു.

3) മേനകയുടെയും കൗശികന്റെയും കുറവുകൾ പറഞ്ഞിട്ട് അവർ ഉന്നതരാണ് നീ അവരുടെ മകളാവില്ല എന്ന് സംശയിക്കുന്നു. അഥവാ അബദ്ധത്തിൽ പുത്രി ഉണ്ടായെങ്കിൽ എന്നെ ബാധിക്കുന്നതും അല്ലെന്നു കൂട്ടിച്ചേർക്കുന്നു.

കിളിപ്പാട്ടിൽ ആ സംശയമില്ല.

3) കടുകു പോലുള്ള ദോഷം കാണും കൂവളക്കായ പോലുള്ളത് കാണില്ല എന്ന് ശകുന്തള പറഞ്ഞു. 

കിളിപ്പാട്ടിൽ കൂവളക്കായ ഗജമായി

4) അസത്യം പറഞ്ഞ് വാഗ്ദാനം ഉപേക്ഷിക്കാൻ ആണെങ്കിൽ ഞാൻ പോകുന്നു. ഇത്തരം ഒരാളോട് എനിക്ക് സഹവാസം വേണ്ട. 
  ഹേ ദുഷ്യന്ത! 
ആഴി ചൂഴുന്ന ഈ ഊഴി എന്റെ മകൻ പരിപാലിക്കും എന്ന് ധരിച്ചു കൊള്ളുക! എന്നുപറഞ്ഞുകൊണ്ട് ശകുന്തള തിരിഞ്ഞു നടന്നു.

പെണ്ണിന്റെ വീര്യം പറച്ചിലൊന്നും എഴുത്തച്ഛൻ അംഗീകരിച്ചിട്ടില്ല.

5) അശരീരി വിശദമാണ്.

6) ദേവന്മാരുടെ വാക്ക് കേട്ടല്ലോ? ഇവൻ എന്റെ പുത്രനാണെന്ന് എനിക്കറിയാം. ലോകശങ്ക ഒഴിവാക്കാനാണ് കളവ് പറഞ്ഞത്. എന്ന് സഭാ വാസികളോട് പറഞ്ഞു.

ഈ ഭാഗം പൂർണ്ണമായും എഴുത്തച്ഛൻ  വിട്ടുകളഞ്ഞു.

7) നമ്മുടേത് രഹസ്യ വിവാഹം ആയിരുന്നതിനാൽ  നിന്നെ ആളുകൾ സംശയിക്കും. നിന്റെ ശുദ്ധിക്ക് വേണ്ടിയാണ്  ഞാൻ കളവ് പറഞ്ഞത്. ശങ്ക നീക്കി വേണമല്ലോ പുത്രന് രാജ്യം നൽകേണ്ടത്.
 പ്രിയ മൂലം നീ ചൊടിച്ചു പറഞ്ഞതെല്ലാം ഞാൻ ക്ഷമിക്കുന്നു.

ഇതും എഴുത്തച്ഛൻ പുർണ്ണമായി വിട്ടുകളഞ്ഞു.

വിവാഹ അവസരത്തിലും വ്യത്യാസങ്ങൾ ഇത്തരത്തിൽ കണ്ടെടുക്കാം. മാറ്റിയത് ചെറിയ കാര്യങ്ങളാണെങ്കിലും ഇമ്പാക്റ്റ് വളരെ വലുതാണ്!

രതീഷ് കുമാർ
എം എസ് എം എച് എസ് എസ് 
കല്ലിങ്ങൽ പറമ്പ്
മലപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...